Pages

Thursday, March 20, 2014

ഒന്നും ചുരുക്കിപ്പറയരുത്

'ഒരു ശകടവും 
അതിലെ യാത്രക്കാരും 
അതിലെ ജീവനക്കാരും 
അതിന്റെ യന്ത്രങ്ങളും 
അതിന്റെ പാതയും 
ഒരു ഫ്രെയിമിലേക്ക് ചുരുങ്ങിക്കാണുന്നത്‌..'
എന്നിങ്ങനെ 
വായിച്ചു തുടങ്ങുമ്പോൾതന്നെ 
ഇതൊരുത്തരാധുനിക കവിതയല്ലെന്ന് 
വിധിക്കപ്പെടും! 

എങ്കിൽ, 
'എല്ലാ ശകടങ്ങളും 
എല്ലാ പ്ലിമത്തുകളും 
എല്ലാ യാനങ്ങളും 
എല്ലാ കടകട വണ്ടികളും 
ഒരേ ദിശയിലേക്ക് മാത്രം 
സഞ്ചരിച്ചിരുന്നെങ്കിൽ;
ആരുമാരും മുഖാമുഖം കണ്ടിരുന്നില്ലെങ്കിൽ 
ഭൂമി ജനിച്ചപടിതന്നെ 
തുടരുമായിരുന്നു' എന്നെഴുതിയാൽ 
ഞാനൊരു കവിയാകുന്നുമില്ല!

കച്ചയും കളസവും 
അഴിച്ചെടുത്തെഴുതാൻ 
എനിക്കറിയില്ലല്ലോ..

വലിച്ചു നീട്ടിപ്പറഞ്ഞാൽ 
ഇരുപത്തേഴര കൊല്ലം മുമ്പേ 
ഞാൻ മരിച്ചിരിക്കുന്നു..!

No comments:

Post a Comment