Pages

Friday, March 30, 2012

ഒരു പൂമ്പാറ്റ

പൂങ്കുല പോലെ ചുരുണ്ട 
മന്ഥരമുള്ളോരു പെണ്‍കുട്ടി 
എന്നുമെന്‍ പൂവാടി നോക്കി
സംഹര്‍ഷിതയാകാരുണ്ട്.,

നാട്ടുവഴിയെ നടന്നകലുന്ന 
പെണ്‍കൊടികളെ ഒളിഞ്ഞു 
നോക്കുന്ന കപോതപുഷ്പത്തോട് 
അവള്‍ക്കേറെ  ഇഷ്ടമുണ്ട്.,

അവളുടെ തുടുത്ത കപോലവും 
മാന്മിഴിയും എന്റെ നെഞ്ചില്‍ 
പെരുമ്പറ മുഴക്കുമ്പോളെല്ലാം 
ഞാനെന്റെ പൂവുകളെ തലോടി..

പദനിസ്വനങ്ങള്‍ക്ക് കാതോര്‍ത്ത് 
പ്രണയം കവിതയിലോളിപ്പിച്ചു 
ഞാനും., അടര്‍ന്നു വീണ 
പൂക്കളെ  മാറോട് ചേര്‍ത്തു 
ദലമര്‍മ്മരങ്ങള്‍ക്ക്  ഈണം 
പകര്‍ന്നു അവളും, തമ്മില്‍- 
തമ്മില്‍ കാണാതെ കണ്ടു;
പറയാതെ പറഞ്ഞു..

പ്രണയ ഗീതങ്ങളുടെ 
മണി മന്ത്രണം നിലച്ചൊരു 
പാഴ് സന്ധ്യയില്‍ പകലിനോട് 
യാത്ര പറഞ്ഞ രാത്രിയുടെ 
വിരല്‍ തുമ്പില്‍ തൂങ്ങി 
അവളെങ്ങോ മറഞ്ഞു പോയി..

പൊടി പിടിച്ചൊരു ചുവര്‍-
ചിത്രം പോല്‍ ഓര്‍മ്മയിലി-
ന്നുമൊരു 
തരള കപോലം., 
പരിജാരികമാരില്ലാ കുമാരിയെ-
പോലെ എന്റെ പൂങ്കാവനവും...

വര്‍ത്താനം

പടച്ചോന്റെ കിതാബും വായ്ച്ചു 
ഉമ്മറത്തിരിക്ക്ണ മ്മാന്റെ 
തട്ടം വലിച്ചിട്ട കള്ളകാറ്റ്
പിന്നെ പോയത് 
പള്ളിത്തൊടൂക്ക്....

പ്പാന്റെ ഖബറിമ്മല്
ച്ചിരി പൂവും വിതറി മൂപ്പര് 
ന്റെടുത്ത് വന്നു പറഞ്ഞു...

"ജ്ജ് ങ്ങനെ പൌറും കാട്ടി 
നടന്നോ..
അന്റെട്ത്തുക്കും ബെരും 
ഞമ്മള് .. ഒരൂസം 
മ്മാതിരി പൂവും കൊണ്ട്.!"

(കവിതയല്ല.. എന്റെ ഗ്രാമത്തിലെ ഭാഷയില്‍ 
രണ്ടു വര്‍ത്താനം ., - അത്വെന്നെ ..:-)

കൂശ്മാണ്ടി

**************
മതിലിനപ്പുറത്ത്ഒരു കൊലുസ്സിന്റെ
മണിക്കിലുക്കം..!
ഒരു കിളി കൊഞ്ചല്‍,
പ്രപഞ്ചത്തിലെ
മനോഹര ശബ്ദം..!


ഒരു റോസാപൂവില്‍
തുരു തുരെ ഉമ്മവച്ചു
ഞാനപ്പുറത്തേ-
ക്കിട്ട് കൊടുത്തു..


ആ പൂവിനൊപ്പം
എന്റെ ഹൃദയവും
അവളുടെ കാലിനടിയില്‍
ഞെരിഞ്ഞമര്‍ന്നു..!


അവള്‍ ബഷീറിന്റെ
'മതിലുകള്‍'
വായിച്ചിട്ടില്ലായിരുന്നു..:'(