Pages

Sunday, March 11, 2012

വിടന്‍


നാടന്‍ പെണ്ണിന്റെ 
സീല്കാരങ്ങളെ 
വര്‍ണ്ണിച്ചു മടുത്തത് കൊണ്ടാണ്
പുതിയവ തേടി
രാജ്യാതിര്‍ത്തികള്‍ കടന്നത്‌..
റഷ്യയിലെ ശിര്‍നോവയും
മിസ്രിലെ ഹില്മിയും
പേരറിയാത്ത 
ലബനീസ് സുന്ദരിയും.
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാത്ത 
വേറെയും മുഖങ്ങള്‍..
അനുഭവങ്ങളുടെ 
ചായം ചേര്‍ത്ത കടലാസുകള്‍
വിറ്റഴിക്കപ്പെട്ടത്
ചൂടപ്പം പോലെ..
പരസ്ത്രീ ബന്ധങ്ങളിലെ 
യുക്തി രാഹിത്ത്യ ത്തെയും 
അസന്മാര്‍ഗികതെയും 
ചോദ്യം ചെയ്തവരോട്‌
തിരിച്ചൊരു ചോദ്യം..
"കൃഷ്ണനാകാമെങ്കില്‍ പിന്നെ.!?"
------------------------
ഇവിടെയീ ജനലഴിയില്‍ പിടിച്ചു 
കഴുത്തില്‍ കുരുക്കിയിട്ട
മഞ്ഞച്ചരടില്‍ 
വിരലുകള്‍ കോര്‍ത്ത്‌
മഴനൂലുകള്‍ക്കിടയിലൂടെ 
ഒറ്റയടി പ്പാതയില്‍ കണ്ണും നട്ട്‌
ഒരു ശ്രീമുഖം നില്പുണ്ട്..
'അദ്ദേഹ'ത്തിന്റെ 
വരവും കാത്ത്......

ആവിലത


ഞാനും 
എഴുത്ത്കാരനാണ്.
കട്ടിയുള്ള പുസ്തകത്തിനുള്ളില്‍
കറുത്ത അക്ഷരങ്ങളില്‍
അച്ചടിച്ച പൊലിപ്പുള്ള 
എന്റെ രചനകള്‍ കാണാന്‍ 
എനിക്കും ആഗ്രഹമുണ്ട്.
ഇന്നലെയും പ്രസാദകര്‍ 
വിളിച്ചിരുന്നു..
പക്ഷെ., നിറമുള്ള
പുറം ചട്ടയില്‍ 
എഴുതി ചേര്‍ക്കാന്‍ എനിക്കൊരു 
നാലാള്‍ അറിയുന്ന
മേല്‍വിലാസമില്ല..
ഒന്നാമത്തെ താളില്‍
പേരിനൊപ്പം ചേര്‍ക്കാന്‍
വിവധ കലാലയങ്ങളില്‍ 
നിന്നും ഡിഗ്രികളില്ല 
പുസ്തകത്തിനു മാറ്റ് കൂട്ടാന്‍
ഊശാന്‍ താടികളുടെ 
വട്ടമേശ സഭകളില്‍ നിന്നും
അനുവദിച്ചു കിട്ടിയ
പ്രത്യേക പരാമര്‍ശങ്ങളോ
അവാര്‍ഡുകളോ ഇല്ല..
വിദ്ധ്വേഷങ്ങള്‍ 
സൂക്ഷിക്കാനറിയാത്ത
ഒരു മനസ്സുണ്ട്..
അതിനെന്തു വില..!
ഈ യൌവ്വനത്തില്‍ തന്നെ
ഞാന്‍ മരണത്തെ കുറിച്ച് ;
വിപിനത്തിന്റെ മഹാ
നിശബ്ദതയിലേക്ക്
തള്ളി വിടുന്ന
തെമ്മാടിയായ 
കോമാളിയെ കുറിച്ച്
ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
അതിനു കാരണമുണ്ട്..
മലബാറിലെ തെങ്ങുകളില്‍ 
നിന്നുമിപ്പോള്‍ 
ആദ്യം അടര്‍ന്നു വീഴുന്നത്
മച്ചിങ്ങയും
പാകമെത്താത്ത 
കരിക്കുകളുമാണ്...