Pages

Thursday, March 7, 2013

സ്വപ്നമുറിയില്‍ നിന്ന്...


ഇതെന്‍റെ
കത്തിത്തീര്‍ന്ന
ഹൃദയത്തില്‍ നിന്ന് പൊങ്ങുന്ന
അവസാനത്തെ പുകയാണ്!
ഇതെന്‍റെ
വളഞ്ഞ മഷിത്തണ്ടില്‍ നിന്നുള്ള
അവസാനത്തെ ശര്‍ദ്ധിലാണ്!
ഇത്
ഞാന്‍ എനിക്ക് വേണ്ടിയെഴുതുന്ന
അവസാനത്തെ വരികളാണ്!

ശാരികേ..
ഒടിഞ്ഞു തൂങ്ങിയ
നിലാവിന്‍റെ ചീളുകള്‍ പെറുക്കി
അവന്‍റെ മടിയില്‍ കിടന്നു
പഴംകഥകള്‍ പറയുമ്പോള്‍
നീ എന്നെ വര്‍ണ്ണിക്കുന്നതെന്തായിരിക്കും?
ബുദ്ധി ശൂന്യനായ സുഹൃത്തെന്നോ?
അതോ നഷ്ടപ്പെട്ട സൗഭാഗ്യമെന്നോ?

പ്രിയേ...
മറക്കാനാവാത്തത് കൊണ്ട്
മറയുകയാണ്!
എന്നെയും നിന്നെയും
പരിചിതമല്ലാത്ത
മറ്റൊരു കാലത്തേക്ക്;
ഓര്‍മിക്കണമെന്നോ
കാണാമെന്നോ പറയാതെ!

പേമാരിയില്‍
തുഴ നഷ്ടപ്പെട്ട തോണിക്കാരന്‍റെ
ഒടുക്കത്തെ വിലാപമാണിത്,
ഈ വരികള്‍ക്കിനി
തുരുത്തുകളില്ല
ഒരു പിടച്ചില്‍ മാത്രം!

നിറുത്തുന്നു സഖേ...
ഈ തൂലികയിലെ
അവസാനത്തെ തുള്ളിയും
നിനക്ക് വേണ്ടി വറ്റിച്ചിരിക്കുന്നു,
ഞാന്‍ ഞാനല്ലാതാവുന്നു!

3 March

No comments:

Post a Comment