Pages

Sunday, December 2, 2012

സ്വയംബോധം



കവികളിലുമുണ്ട് രണ്ടുതരം
ഉദ്ധാരണശേഷി ഉള്ളവരും ഇല്ലാത്തവരും.

ഉദ്ധാരണശേഷി ഉള്ളവര്‍,
മനോഹരങ്ങളായ
വരികളെ വിസര്‍ജ്ജിക്കുന്ന സമയത്ത്
അപശബ്ദങ്ങള്‍ ഉണ്ടാകുന്നേയില്ല.
ഏത് അത്ത്യുന്ന സഭകളിലും
പ്രദര്‍ശിക്കപ്പെടാവുന്ന വിധം
അതുല്ല്യ മായിരിക്കുമവ.

ഉദ്ധാരണശേഷി ഇല്ലാത്തവര്‍
പണ്ടുണ്ടായിരുന്നവരുടെ
അവശിഷ്ടങ്ങള്‍ ഏച്ചുകെട്ടി
പുതിയവ മെടഞ്ഞുണ്ടാക്കാന്‍ ശ്രമിക്കുന്നു.
ഓട്ടപ്പെട്ട പരമ്പു പോലെ
കുളിപ്പുര മറക്കാന്‍ പോലും പറ്റാത്തവ!
ശരീരം തളര്‍ന്ന പ്രമേഹരോഗിയെപ്പോലെ
ഏതെങ്കിലും ഗ്രന്ഥപ്പുരയുടെ മൂലയില്‍
ക്ലാവുപുതച്ചുറങ്ങുമവ,
ഒന്നുതലോടാന്‍ പോലുമാളില്ലാതെ.
(ഞാനുമീ അസുഖത്തിനു
മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് )

വാല്‍ക്കഷ്ണം :-
ഉദ്ധാരണശേഷി കൂടിയവര്‍
പ്രസവിപ്പിക്കട്ടെ;
അതില്ലാത്തവര്‍ക്ക്
അവരുടെ കുഞ്ഞുങ്ങളെ
തലോടുകയെങ്കിലും ചെയ്യാമല്ലോ..

No comments:

Post a Comment