Pages

Wednesday, August 1, 2012

ധര്‍മ്മം


ഭൂമിയുടെ വരണ്ട
ചര്‍മ്മത്തിന്നാഴങ്ങളിലുള്ളറകളില്‍
അടയിരിക്കുന്ന
ജൈവ കണങ്ങളെ
ഊറ്റിയെടുത്തു മുള്ളിനും
തണ്ടിനുമിലകള്‍ക്കുമൂട്ടുന്ന
സാര്‍വ പരിത്യാഗിയാം വേര് .
സ്വസന്താനങ്ങള്‍ക്കന്നത്തിനായ്
പകലന്തിയോളം
നീരു വീഴ്ത്തുന്ന താതനെപ്പോല്‍ .
അന്നം വെടിഞ്ഞുപവസി-
ച്ചാലുമുണ്ണികളെയൂട്ടുന്ന
സ്നേഹമയിയാം അമ്മയെ പ്പോല്‍ .
സ്വമഞ്ജിമയിലുല്ലസിച്ചുന്നതരായ്
വിലസുന്ന ഇലകളും പൂ , കായകളുമറി-
യുന്നില്ലീ വേരുകളുടെ
സഹന ശക്തിയെ .,
ഗൌനിക്കുന്നില്ലീ വേരുകളുടെ വയ്യായ്മയെ..
ആലംബമില്ലാതെയുരുകുന്ന
വേരുകള്‍ക്കിന്നീ വരികളും
നല്‍ സദനങ്ങളും മാത്രമേ ബാക്കി .

No comments:

Post a Comment